THIS IS A MALAYALAM BLOG. YOUR COMPUTER MUST HAVE INSTALLED ANY MALAYALAM UNICODE FONT TO VIEW THIS BLOG CORRECTLY. IF ANY PROBLEM IN VIEWING THIS ,YOU CAN INSTALL MALAYALAM FONTS DIRECTLY FROM THIS BLOG. CLICK THE LINKS FOR DOWNLOADING MALAYALAM FONTS. >>>> ANJALI OLD LIPI THOOLIKA TRADITIONAL RACHANA

Thursday, July 30, 2009

മീറ്റ് വീഡിയോ - പ്രൊമോ


ചെറായി മീറ്റിന്റെ വീഡിയോ പ്രൊമോ കാണാന്‍


ചെറായി മീറ്റിന്റെ ബാക്കി പത്രങ്ങള്‍
എന്ന പേജിലേക്ക് പോകുക ലിങ്ക് ഇവിടെ .

Wednesday, July 29, 2009

ചെറായി മീറ്റിന്റെ ബാക്കിപത്രങ്ങള്‍

പുതിയ അറിയിപ്പ് :
ചെറായി വരകള്‍ ഉടന്‍ വരച്ചു തുടങ്ങുമെന്നുള്ള പദ്ധതിയുമായി ശ്രീ സജീവ്‌
മീറ്റില്‍ പങ്കെടുത്ത എല്ലാവരോടും സജീവ്‌ ഒരഭ്യര്‍ത്ഥന കൂടി ചെയ്യുന്നു. അദ്ദേഹം വരച്ച നിങ്ങളുടെ കാരിക്കേച്ചര്‍ സ്കാന്‍ ചെയ്തുഅദ്ധേഹത്തിനു sajjive@gmail.com എന്നതില്‍ - മെയില്‍ അയച്ചു കൊടുക്കണം .


ഇതാ, അദ്ദേഹം നേരിട്ടു അഭ്യര്‍ത്ഥിക്കുന്നു.

പ്രിയപ്പെട്ട ചെറായി കൂട്ടുകാരെ,

ഒരു അഭ്യര്‍ഥന.
കയ്യില്‍ ക്യാമറ കരുതിയിരുന്നെങ്കിലും, ആ തിരക്കില്‍ ഒരു പടം പോലും എടുക്കാനാവാതെ പോയ കക്ഷിയാണ് ഞാന്‍.
ഓരോ ബ്ലോഗറും തന്റെ ചിത്രവും പിടിച്ചു നില്‍ക്കുന്ന ഒരു പടം എടുക്കണമെന്നുണ്ടായിരുന്നു. വരയ്ക്കുന്ന വീഡിയോയും കിട്ടിയിരുന്നെങ്കില്‍ എന്നുമുണ്ട്.
ഹെന്താപ്പൊ ചെയ്യ്യ.
ഹന്ത ഭാഗ്യം ജനാനാം !:(

അതുകൊണ്ട്....

ക്യാരിക്കേച്ചര്‍ വരച്ചുതന്നവര്‍ അതിന്റെ ഒരു ക്ലിയര്‍ സ്കാന്‍ഡ് കോപ്പിയൊ, അതിന്റെ ഒരു ഡിജിറ്റല്‍ പടമൊ, പറ്റുമെങ്കില്‍ അതും കയ്യിലേന്തിനില്‍ക്കുന്ന ഒരു ചിത്രമൊ ദയവായി ഉടന്‍ ഒന്നെനിക്കയച്ചു തരുമൊ ?

ഞാന്‍ ഇത്തരം ചിത്രങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. പടം അവിടെ വെച്ച് എടുക്കാനാവുമായിരുന്നില്ല എന്നത് എല്ലാവര്‍ക്കും അറിയാമല്ലൊ.
അതുകൊണ്ടാണീ അഭ്യ..... :)

ദയവായി ഇതിനെ നിസ്സാരമായി തള്ളിക്കളയാതിരിയ്ക്കണേ :)

അയയ്ക്കേണ്ടത്:
sajjive@gmail.com
അല്ലെങ്കില്‍
Sajjive Balakrishnan,
D-81, Income Tax Quarters,
Panampilly Nagar,
Kochi-682036
Mob: 94477-04693



ചെറായി മീറ്റ് വിഷയത്തില്‍ മീറ്റിനു ശേഷം പ്രസിദ്ധീകരിച്ച പോസ്റ്റുകള്‍ താഴെ കാണാം

1.മീറ്റ് പ്രതിനിധി മണിയുടെ ഒരു റിപ്പോര്‍ട്ട് ഇവിടെ വായിക്കാം

2.അനില്‍ @ ബ്ലോഗ് ഗ്രൂപ്‌ ഫോട്ടോ നല്‍കിയിരിക്കുന്നു ഇവിടെ

3.ഹരീഷ് തൊടുപുഴയുടെ ഒരു തമാശ ഇവിടെ

4.മീറ്റില്‍ നിന്നും ഉടലെടുത്ത പുതിയൊരു ബ്ലോഗും ബ്ലോഗ്ഗറും ദാ, ഇവിടെ

5.മീറ്റിനെ കുറിച്ചു അപ്പുവിന്റെ ചിത്രങ്ങളും വിവരണവും ഇവിടെ

6.എഴുത്തുകാരി ചേച്ചിയുടെ വിവരണവും റിപ്പോര്‍ട്ടും ഇവിടെ

7.മീറ്റില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത ഫൈസല്‍ കൊണ്ടോട്ടി ഇവിടെ

8.മീറ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ ഷെരീഫ്‌ കൊട്ടാരക്കര ഇവിടെ

9.ചെറായി മീറ്റിലെ കാരുണ്യ രീതികളെ കുറിച്ചു നാട്ടുകാരന്‍, ഇവിടെ

10.മീറ്റ് തുടങ്ങിയപ്പോള്‍ കുഞ്ഞന്റെ വക ഒരു പോസ്റ്റ് ഇവിടെ

11.ദാ, ഇവിടെ കേരള ഫാര്‍മര്‍ ചെയ്ത ഒരു സഹായം

12.മുള്ളൂക്കാരന്‍ ചെയ്ത ഒരു സഹായം ഇവിടെ

13.അരീക്കോടന് ' ചക്ക 'കിട്ടിയില്ല ഇവിടെ വായിക്കാം

14.പുതുതായി കിട്ടിയ സൌഹൃദങ്ങളെക്കുറിച്ച് കൊട്ടോടികാരന്‍ ഇവിടെ

15.വെള്ളായണി വിജയന്റെ മീറ്റ് അനുഭവങ്ങള്‍ , ഇവിടെ

16.പാവത്താന്റെ വിവരക്കേടുകള്‍ ഇവിടെ

17.വിവാദങ്ങള്‍ക്ക് പുല്ലുവില നല്കി ചെറായി മീറ്റെന്നു കൂതറ തിരുമേനി, ഇവിടെ


18.ജുനൈതിന്റെ ഒരു മനോഹര വിവരണവും വ്യത്യസ്തമാര്‍ന്ന ചിത്രങ്ങളും ഇവിടെ

19.വിവാദ ബ്ലോഗ് നാടകത്തിന്റെ കാരണവുമായി കാപിലാന്‍ ഇവിടെ

20.കണ്ണനുണ്ണിക്കും പറയാനുണ്ട് ചിലത് , അത് ഇവിടെ

21.മീറ്റിനു ആദ്യം എത്തിയതിന്റെ വിശേഷങ്ങളുമായി ഡോ. നാസ് ഇവിടെ


22.മീറ്റ് ഫോട്ടോകള്‍ ഉള്‍പ്പെടുത്തി അപ്പുവിന്റെ പിക്കാസ ആല്‍ബം, ഇവിടെ


23.മീറ്റിനുള്ളിലെ ഈറ്റിനെ ക്കുറിച്ച് പ്രിന്‍സ്‌ , ഇവിടെ

24.മീറ്റിനെക്കുറിച്ച് ഒരല്‍പം അഹങ്കാരത്തോടെ രസികന്‍, ഇവിടെ

25.മീറ്റിലെ തീവ്രവാദികളെ കൂതറ തിരുമേനി കണ്ടെത്തിയത്‌ ഇവിടെ

26. സജി അച്ചായന്റെ മീറ്റ് ഓര്‍മ്മകള്‍ ഇവിടെ


27. പോങ്ങുംമൂടനും ചെറായി വിശേഷങ്ങളുമായി എത്തി, ദാ ഇവിടെ

28.കേരള ഫാര്മാറിന്റെ ചെറായി റിപ്പോര്‍ട്ട് ഇവിടെ

29. നന്ദകുമാറിന്റെ ചെറായി സായാഹ്നക്കാഴ്ച ഇവിടെ

30.പി പടിഷുവിന്റെ ചെറായി വിശേഷങ്ങള്‍ ഇവിടെ

31.വ്യത്യസ്തമായൊരു അവലോകനവുമായി സുനില്‍ കൃഷ്ണന്‍ ആല്‍ത്തറയില്‍

32.സൌഹൃദത്തിന്റെ മാധുര്യം തേടി നാട്ടപ്പിരാന്തന്‍ ഇവിടെ

33 അരീക്കോടന്റെ ചെറായി അനുഭവങ്ങള്‍ ഇവിടെ

34.ചെറായിയില്‍ ശ്രീലാല്‍ കണ്ടെത്തിയ ഒരു പുതിയ രസം ഇവിടെ

35. ചെറായി മീറ്റിലെ സൂപ്പര്‍മാനുമായി ഗോപനും അരുണും വീണ്ടും - കാണൂ.


36. നന്ദപര്‍വ്വത്തില്‍ വ്യത്യസ്തമാര്‍ന്ന ചിത്രങ്ങളും വിവരണവുമായി നന്ദു ,ഇവിടെ

37. ശ്രീ @ ശ്രേയസ് പിക്കാസയില്‍ നല്കിയ റിപ്പോര്‍ട്ട് ഇവിടെ

38. ചെറായി മീറ്റില്‍ " മോഹന്‍ലാല്‍ " വേദ വ്യാസന്‍ നല്കുന്ന റിപ്പോര്‍ട്ട് ഇവിടെ


39. മീറ്റിന്റെ സമ്പൂര്ണ്ണ വിശേഷങ്ങളും ചിത്രങ്ങളും ആയി ഹരീഷ്


40. അരീക്കോടന്റെ ചെറായി ചിത്രങ്ങള്‍ ഇവിടെ

41.ചെറായി മീറ്റില്‍ നാറ്റമെന്നു ബെര്‍ളിത്തരങ്ങള്‍

42.നാറ്റം ബെര്‍ളിക്ക് മുട്ടിയിട്ടെന്നു കാലമാടന്‍

43. നിരക്ഷരന്‍ കൊടുത്ത വടയില്‍ മയക്കുമരുന്ന് എന്ന് ബൂലോകം ഓണ്‍ ലൈന്‍

44.വാഴകോടന്‍ കണ്ട ചെറായി മീറ്റ്

45.കൂടുതല്‍ ചെറായി ചിത്രങ്ങളുമായി അരീക്കോടന്‍

46. ബോണസ്‌ കണ്ട ചെറായി സ്വപ്നം

47. മീറ്റും
മീങ്കറീം ആയി കലികാലം

48. ചെറായി മീറ്റ് നിയമസഭയില്‍

49. ചെറായി ചക്ക അവിയല്‍

50. കേരള ഫാര്മാറിന്റെ തെറ്റിധാരണ

51. ഷെരീഫ്‌ കൊട്ടാരക്കരയുടെ ചിത്രങ്ങള്‍ കൂടി

52.അല്താഫിന്റെ ചെറായി സ്വപ്നം ചെറിയപാലത്തില്‍

53.സാഹിത്യ മല വിസ്സര്‍ജ്ജനം - ബൂലോകം ഓണ്‍ ലൈന്‍

54. അരീക്കോടന്‍ വീണ്ടും

55.ചെറായി ബ്ലോഗ് മീറ്റ് പാര്‍ട്ട്‌ 2 - ഹരീഷ് തൊടുപുഴ


56. അരീക്കോടന്റെ വിശേഷങ്ങള്‍ നീളുന്നു....

57.വേണുവിന്റെ നിഴല്‍ക്കൂത്ത്

58.ചിത്രകാരനെടുത്ത ചിത്രങ്ങള്‍

59. ചെറായി മീറ്റിനെക്കുറിച്ച്‌ ബ്ലോഗ് അക്കാദമി

60. മീറ്റിനു പിറ്റേന്ന് ഡോക്ടര്‍ ഫോക്കസ്‌ ചെയ്തിരിക്കുന്നു




Sunday, July 26, 2009

ഇതു കൊടും വഞ്ചന

ബ്ലോത്രവും ബൂലോകം ഓണ്‍ ലൈനും തെറ്റി ധാരണാ ജനകമായ വാര്‍ത്തകള്‍ കൊണ്ടു വീണ്ടും ബൂലോകരെ വഞ്ചിച്ചു. നേരറിയാന്‍ ഇതില്‍ പങ്കെടുത്ത വരോട് ചോദിച്ചാല്‍ മതി. അല്ലെങ്കില്‍ ചെറായി ബ്ലോഗ് മീറ്റിനെക്കുറിച്ചുള്ള പോസ്റ്റുകള്‍ വായിക്കൂ....


ഒരറിയിപ്പ് : ചെറായി ബ്ലോഗ് മീറ്റില്‍ പുതിയൊരു റെക്കോര്ഡ് സൃഷ്ടിച്ചിരിക്കുന്നു....നേരത്തെ 8 മണിക്കൂര്‍ കൊണ്ടു 227 കാരിക്കേച്ചര്‍ വരച്ച ശ്രീ സജീവ്‌ ഇന്നു മൂന്നേകാല്‍ മണിക്കൂര്‍ കൊണ്ടു 108 പേരുടെ കാരിക്കേച്ചര്‍ വരച്ചു ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. !!!!!!!!!!! സജീവിന് ആശംസകള്‍ നേരാം..... ഇതാവട്ടെ ചെറായി മീറ്റിലെ ആദ്യ വിശേഷം.......മാത്രമല്ല, ചെറായി വരകള്‍ ഉടന്‍ വരച്ചു തുടങ്ങുമെന്നുള്ള പദ്ധതിയുമായി ശ്രീ സജീവ്‌ .
എല്ലാവരോടും സജീവ്‌ ഒരഭ്യര്‍ത്ഥന കൂടി ചെയ്യുന്നു. അദ്ദേഹം വരച്ച നിങ്ങളുടെ കാരിക്കേച്ചര്‍ സ്കാന്‍ ചെയ്തു അദ്ധേഹത്തിനു
sajjive@gmail.com എന്നതില്‍ ഇ - മെയില്‍ അയച്ചു കൊടുക്കണം .

ഇനി വിഷയത്തില്‍ പ്രസിദ്ധീകരിച്ച പോസ്റ്റുകള്‍ താഴെ കാണാം

1.മീറ്റ് പ്രതിനിധി മണിയുടെ ഒരു റിപ്പോര്‍ട്ട് ഇവിടെ വായിക്കാം

2.അനില്‍ @ ബ്ലോഗ് ഗ്രൂപ്‌ ഫോട്ടോ നല്‍കിയിരിക്കുന്നു ഇവിടെ

3.ഹരീഷ് തൊടുപുഴയുടെ ഒരു തമാശ ഇവിടെ

4.മീറ്റില്‍ നിന്നും ഉടലെടുത്ത പുതിയൊരു ബ്ലോഗും ബ്ലോഗ്ഗറും ദാ, ഇവിടെ

5.മീറ്റിനെ കുറിച്ചു അപ്പുവിന്റെ ചിത്രങ്ങളും വിവരണവും ഇവിടെ

6.എഴുത്തുകാരി ചേച്ചിയുടെ വിവരണവും റിപ്പോര്‍ട്ടും ഇവിടെ


7.മീറ്റില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത ഫൈസല്‍ കൊണ്ടോട്ടി ഇവിടെ

8.മീറ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ ഷെരീഫ്‌ കൊട്ടാരക്കര ഇവിടെ

9.ചെറായി മീറ്റിലെ കാരുണ്യ രീതികളെ കുറിച്ചു നാട്ടുകാരന്‍, ഇവിടെ

10.മീറ്റ് തുടങ്ങിയപ്പോള്‍ കുഞ്ഞന്റെ വക ഒരു പോസ്റ്റ് ഇവിടെ

11.ദാ, ഇവിടെ കേരള ഫാര്‍മര്‍ ചെയ്ത ഒരു സഹായം

12.മുള്ളൂക്കാരന്‍ ചെയ്ത ഒരു സഹായം ഇവിടെ


13.അരീക്കോടന് ' ചക്ക 'കിട്ടിയില്ല ഇവിടെ വായിക്കാം

14.പുതുതായി കിട്ടിയ സൌഹൃദങ്ങളെക്കുറിച്ച് കൊട്ടോടികാരന്‍ ഇവിടെ

15.വെള്ളായണി വിജയന്റെ മീറ്റ് അനുഭവങ്ങള്‍ , ഇവിടെ

16.പാവത്താന്റെ വിവരക്കേടുകള്‍ ഇവിടെ

17.വിവാദങ്ങള്‍ക്ക് പുല്ലുവില നല്കി ചെറായി മീറ്റെന്നു കൂതറ തിരുമേനി, ഇവിടെ

18.ജുനൈതിന്റെ ഒരു മനോഹര വിവരണവും വ്യത്യസ്തമാര്‍ന്ന ചിത്രങ്ങളും ഇവിടെ

19.വിവാദ ബ്ലോഗ് നാടകത്തിന്റെ കാരണവുമായി കാപിലാന്‍ ഇവിടെ

20.കണ്ണനുണ്ണിക്കും പറയാനുണ്ട് ചിലത് , അത് ഇവിടെ

21.മീറ്റിനു ആദ്യം എത്തിയതിന്റെ വിശേഷങ്ങളുമായി ഡോ. നാസ് ഇവിടെ

22.മീറ്റ് ഫോട്ടോകള്‍ ഉള്‍പ്പെടുത്തി അപ്പുവിന്റെ പിക്കാസ ആല്‍ബം, ഇവിടെ

23.മീറ്റിനുള്ളിലെ റ്റിനെ ക്കുറിച്ച് പ്രിന്‍സ്‌ , ഇവിടെ

24.മീറ്റിനെക്കുറിച്ച് ഒരല്‍പം അഹങ്കാരത്തോടെ രസികന്‍, ഇവിടെ

25.മീറ്റിലെ തീവ്രവാദികളെ കൂതറ തിരുമേനി കണ്ടെത്തിയത്‌ ഇവിടെ

26. സജി അച്ചായന്റെ മീറ്റ് ഓര്‍മ്മകള്‍ ഇവിടെ

27. പോങ്ങുംമൂടനും ചെറായി വിശേഷങ്ങളുമായി എത്തി, ദാ ഇവിടെ

28.കേരള ഫാര്മാറിന്റെ ചെറായി റിപ്പോര്‍ട്ട് ഇവിടെ

29. നന്ദകുമാറിന്റെ ചെറായി സായാഹ്നക്കാഴ്ച ഇവിടെ

30.പി പടിഷുവിന്റെ ചെറായി വിശേഷങ്ങള്‍ ഇവിടെ

31.വ്യത്യസ്തമായൊരു അവലോകനവുമായി സുനില്‍ കൃഷ്ണന്‍ ആല്‍ത്തറയില്‍

32.സൌഹൃദത്തിന്റെ മാധുര്യം തേടി നാട്ടപ്പിരാന്തന്‍ ഇവിടെ

33 അരീക്കോടന്റെ ചെറായി അനുഭവങ്ങള്‍ ഇവിടെ

34.ചെറായിയില്‍ ശ്രീലാല്‍ കണ്ടെത്തിയ ഒരു പുതിയ രസം ഇവിടെ

35. ചെറായി മീറ്റിലെ സൂപ്പര്‍മാനുമായി ഗോപനും അരുണും വീണ്ടും - കാണൂ.

36. നന്ദപര്‍വ്വത്തില്‍ വ്യത്യസ്തമാര്‍ന്ന ചിത്രങ്ങളും വിവരണവുമായി നന്ദു ,ഇവിടെ

37. ശ്രീ @ ശ്രേയസ് പിക്കാസയില്‍ നല്കിയ റിപ്പോര്‍ട്ട് ഇവിടെ

38. ചെറായി മീറ്റില്‍ " മോഹന്‍ലാല്‍ " വേദ വ്യാസന്‍ നല്കുന്ന റിപ്പോര്‍ട്ട് ഇവിടെ

൩൯. മീറ്റിന്റെ സമ്പൂര്ണ്ണ വിവരങ്ങളും ചിത്രങ്ങളുമായി ഹരീഷ് ഇവിടെ

Thursday, July 23, 2009

ഞാനില്ല ചെറായിയിലേക്ക് .......

ഹൊ , എന്തെല്ലാം ഒരുക്കങ്ങള്‍ !!!


കാര്‍മേഘങ്ങള്‍ ഒഴിഞ്ഞു , തെളിഞ്ഞ നീലാകാശത്തെ വെള്ളി മേഘങ്ങള്‍ ...........

അവയ്ക്കിടയ്ക്കു ചിങ്ങ മാസത്തെ അനുസ്മരിപ്പിക്കും വിധം ഇടയ്ക്ക് ഒളിച്ച് വരുന്ന ചിന്നി ചിണുങ്ങി കുഞ്ഞു മഴ.......

പൊക്കാളിപ്പാടങ്ങളില്‍ ഞാറു നാട്ടു തുടങ്ങിയിരിക്കുന്നു. കുഞ്ഞിളം കാറ്റില്‍ തെന്നലാടിക്കളിക്കുന്ന കുഞ്ഞു ഞാറിന്‍ നാമ്പുകള്‍ ..........

കടലിലേക്ക്‌ നോക്കിയാല്‍ , തീരത്ത് നിന്നും അധികം ദൂരത്ത്‌ അല്ലാതെ മത്സ്യം പിടിക്കുന്ന ധാരാളം വള്ളങ്ങള്‍ ......

കടല്ക്കരയാകമാനം ചെറു തണുപ്പോടെ ഓടിക്കളിക്കുന്ന കുഞ്ഞിളം തെന്നല്‍ ........


മീറ്റിന്റെ ചില ഒരുക്കങ്ങള്‍ക്കായി ഞാനും സുഭാഷ്‌ ചേട്ടനും നിരക്ഷരനും ഇന്നു വീണ്ടും ചെറായിയിലെ അമരാവതിറിസോര്‍ട്ടില്‍ എത്തി. മേല്‍ വിവരിച്ച സുഖ കരമായ കാലാവസ്ഥ എന്റെ മനം കുളിര്‍പ്പിച്ചു.
പൊതു വായി രണ്ടു റൂമുകളും പിന്നെ തലേ ദിവസം എത്തുന്ന ബ്ലോഗേഴ്സ് പറഞ്ഞിരുന്ന മറ്റു റൂമുകളും കണ്ടു വിലയിരുത്തി. കടല്‍ക്കാഴ്ചകള്‍ ആവോളം നുകരാനുള്ള സൌകര്യങ്ങള്‍ . റിസോര്‍ട്ട് സ്ടാഫ്ഫിനു വേണ്ട ചില നിര്‍ദ്ദേശങ്ങള്‍ നല്കി.വേണ്ട മറ്റു സൌകര്യങ്ങള്‍ കൂടി അവരോട് പറഞ്ഞു കൊണ്ടു ഞങ്ങള്‍ അവിടെ നിന്നും പിരിഞ്ഞു.


സംഘാടക സമിതി ചെയ്തിരിക്കുന്ന ഒരുക്കങ്ങള്‍ ഇപ്പോള്‍ തന്നെ ഏവരുടെയും പ്രശംസ പിടിച്ചു പറ്റിക്കഴിഞ്ഞു........
.
ഞാനില്ല ചെറായിയിലേക്ക് എന്ന് പറഞ്ഞു നടന്നവര്‍ക്ക് അസൂയ ഉളവാക്കും വിധം മീറ്റ്നടത്താന്‍ സംഘാടക സമിതിക്ക് ആവശ്യമായതൊക്കെ ആയിക്കഴിഞ്ഞു. അതിനാല്‍ തന്നെ തുടര്‍ന്നുള്ളരജിസ്ട്രേഷന്‍ ക്ലോസ് ചെയ്തും കഴിഞ്ഞു .


ചെറായിയില്‍ എത്തുവാന്‍ ഉദ്ദേശിക്കുന്ന ,വഴി അറിയാന്‍ പാടില്ലാത്ത രെജിസ്ടര്‍ ചെയ്ത ബ്ലോഗ്ഗേഴ്സിനു , വഴിപറഞ്ഞു തരാന്‍ ഉള്ള ഹെല്പ് ലൈന്‍ നമ്പര്‍ ആയി
9447326743 എന്നതില്‍ വിളിക്കാം.




ഇതാ ചെറായി മീറ്റിനോട് അനുബന്ധിച്ച് രസാവഹമായ ഒരു മത്സരം കൂടി....പങ്കെടുക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.




Friday, July 10, 2009

ചെറായി മീറ്റൊരുക്കങ്ങള്‍ .

അങ്ങനെ ആരവങ്ങളും ബഹളങ്ങളും ഒഴിഞ്ഞ ബൂലോകത്തില്‍ ഒരു മഹത് സംഭവം തന്നെ നടക്കാന്‍ പോകുന്നു. - ചെറായി സുഹൃദ് സംഗമം. : ആ സംഗമ ത്തിന്റെ മുന്നോടിയായി സംഘാടകര്‍ എടുത്ത മുന്കരുതലുകളെ ക്കുറിച്ച്പ്രതിപാദിക്കുകയാണ് ഇവിടെ.


ജൂണ്‍ മാസത്തിന്റെ മധ്യ ദിനങ്ങളിലെ ഒരു തണുത്ത പ്രഭാതത്തില്‍ ആണ് എനിക്ക് ആ ഫോണ്‍ വന്നത് - മറുതലക്കല്‍ ഹരീഷ് തൊടുപുഴ. ഉറക്കത്തിന്റെ ആലസ്യമെല്ലാം മാറ്റി വച്ചു , കാര്യങ്ങള്‍ തിരക്കി. ഉടന്‍ തന്നെ നടക്കാന്‍ പോകുന്ന ചെറായി മീറ്റിലെ സംഘാടക സമിതിയില്‍ സഹകരിക്കാമോ എന്നതായിരുന്നു ചോദ്യം. മറ്റൊന്നും ആലോചിക്കുവാനില്ലായിരുന്നു . സമ്മതം പറഞ്ഞു. എങ്കില്‍ അടുത്ത ആഴ്ച തന്നെ നമ്മുക്കെല്ലാവര്‍ക്കും കൂടി ചെറായിയില്‍ കൂടി കാര്യങ്ങള്‍ തീരുമാനിക്കാം എന്ന് ഹരീഷ്. നിര്‍ഭാഗ്യവശാല്‍ അദ്ദേഹം പറഞ്ഞ ആ തീയ്യതിയില്‍ ഒത്തു കൂടാന്‍ സംഘത്തിലെ ചില അംഗങ്ങളുടെ അസൌകര്യാര്‍ത്ഥം സാധിച്ചിലാ. ജൂലൈ 5 നു കൂടാം എന്ന് തീരുമാനിക്കുകയും ചെയ്തു.

അതിന് ശേഷമാണ് , ശ്രീ. ബെര്‍ളി തോമസ്‌ എന്ന പ്രശസ്ത ബ്ലോഗ്ഗര്‍ ചില ആശങ്കകള്‍ ഉന്നയിച്ചു കൊണ്ടു ഒരു പോസ്റ്റ് ഇടുന്നത്. പ്രദേശത്തെ ഏറെ അടുത്ത് അറിയാവുന്നവര്‍. എന്ന നിലയില്‍ ഞങ്ങള്‍ അതിനെ കാര്യമായി എടുത്തില്ല . പക്ഷെ ഞങ്ങള്‍ എല്ലാവരും ഒത്തു ചേര്ന്നു ഒരു തീരുമാനം എടുത്തു.

"Silence is the best way to avoid many problems...
Smile is the powerful tool to solve many problems...
So have a silent smile always......................................"


ഈ ആപ്ത വാക്യങ്ങളില്‍ ഉറച്ചു നിന്നുകൊണ്ട്‌ പ്രശ്നങ്ങളെ ഞങ്ങള്‍ അഭിമുഖീകരിച്ചു. എന്നാല്‍ , ഇതൊക്കെയും
അറിയാതിരുന്ന ഒരുപാടു ബ്ലോഗ്ഗേഴ്സ് കടുത്ത ആശങ്കയിലായി എന്ന് പല മെയിലുകളിലൂടെയും പല ഫോണ്‍ കാള്ളിലൂടെയും ഞങ്ങള്‍ അറിയുന്നുണ്ടായിരുന്നു. ആശങ്കയ്ക്ക് അടിവരയിടാന്‍ ഉടന്‍ തന്നെ സംഘാംഗങ്ങള്‍ തമ്മില്‍ ഒരു നേര്‍ക്കാഴ്ച അത്യാവശ്യമാണെന്ന് മനസ്സിലാക്കി ജൂലൈ 5 എന്ന തീയ്യതിയില്‍ ലതി ചേച്ചിയുടെ വീട്ടില്‍ കൂടാം എന്ന് തീരുമാനിച്ചു


ഇതിനിടയില്‍ സംഘാംഗങ്ങള്‍ തമ്മിലുള്ള ഗ്രൂപ്‌ മെയിലിലൂടെ ക്രിയാത്മകമായ പല നിര്‍ദ്ദേശങ്ങളും അറിയാന്‍ കഴിഞ്ഞു . സംഘാടക സമിതിയിലെ അംഗങ്ങള്‍ ആയ അപ്പു, അനില്‍ അറ്റ്‌ ബ്ലോഗ്, ഹരീഷ് തൊടുപുഴ, നിരക്ഷരന്‍, ലതി , മണികണ്ഠന്‍ , നാടുകാരന്‍ , പിന്നെ ഞാനും ചേര്ന്നു മീറ്റിന്റെ ഒരേകദേശ ധാരണ ഇതിനിടയില്‍ രൂപീകരിചെടുത്തിരുന്നു. അങ്ങനെ അപ്പു വും നിരക്ഷരനും ഒഴികെ ബാക്കിയെലാവരും ലതി ചേച്ചിയുടെ വീട്ടില്‍ ഒത്തുകൂടി. ഇതിനിടയില്‍ പ്പുവും നിരക്ഷരനും ഫോണില്‍ ബന്ധപ്പെട്ടുകൊണ്ടിരുന്നു.

ഈ മീറ്റിന്റെ ഒരു സവിശേഷതയായി ഞങ്ങള്‍ കാണുന്നത് ലതിചെച്ചി യുടെ ഭര്‍ത്താവും , ചെറായി യിലെ പൌര പ്രമുഖരില്‍ ഒരാളും ,സവ്വോപരി കഴിഞ്ഞ പത്തു -പതിമ്മൂന്നു കൊലാമായി ചെറായി മേളയുടെ നടത്തിപ്പുകാരനും ആയ ശ്രീ .കെ.ആര്‍.സുഭാഷ്‌ എന്ന സുഭാഷേട്ടന്‍ ഈ സംരംഭത്തിന് ചുക്കാന്‍ പിടിക്കാന്‍ സമ്മതം മൂളിയതാണ്. അങ്ങനെ ഉച്ച ഭക്ഷണത്തിന് ശേഷം , സുഭാഷ്‌ ചേട്ടന്റെ കൂട്ടത്തില്‍ എല്ലാവരും ചെറായി യിലേക്ക് യാത്ര തിരിച്ചു. ചെറായി യിലേക്കുള്ള പ്രധാന വഴിയിലെ പാലം പുനര്‍ നിര്‍മ്മിക്കുന്നതിനാല്‍, രക്തേശ്വരി റോഡിലൂടെ യായിരുന്നു യാത്ര. ചെമ്മീന്‍ കെട്ടുകള്‍ക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന റോഡ് തുടങ്ങുന്നിടത്ത് തന്നെ ഹരീഷ് തന്റെ കാര്‍ നിറുത്തി ചാടിയിറങ്ങി. ഹരീഷിന്റെ ചെറായി ആവേശം അണപൊട്ടിഒഴുകുവാന്‍ തുടങ്ങുകയായിരുന്നു അവിടെ. എവിടെ പ്പോയാലും തന്റെ സന്തത സഹചാരിയായ നിക്കോണ്‍ കാമറയും എടുത്തു അദ്ദേഹം ചിത്രങ്ങള്‍ എടുത്തു തുടങ്ങി. മേഘാവൃതമായ ആകാശം ആണെങ്കിലും ചില നല്ല ചിത്രങ്ങള്‍ അദ്ധേഹത്തിനു കിട്ടി. അതെല്ലാം ഉടന്‍ അദ്ധേഹത്തിന്റെ പോസ്റ്റുകളില്‍ കാണാം. "ചെറായി ആയിട്ടില്ല , ഇനിയും ദൂരം ഉണ്ടെന്നു "പറഞ്ഞു, ലതിചെച്ചി ഇടപെട്ടപ്പോള്‍ ആണ് ഹരീഷ് മടിച്ചു മടിച്ചു കാറിലേക്ക് കയറിയത്.

അങ്ങനെ ബീച്ച് ജങ്ങ്ഷനും കടന്നു , ഞങ്ങള്‍ അമരാവതി റിസോര്‍ട്ടില്‍ എത്തി . മുന്‍കൂട്ടി എത്തുമെന്ന് അറിയിച്ചിരുന്നതിനാല്‍ ഞങ്ങളെ സ്വീകരിക്കുവാനും വിവരങ്ങള്‍ നല്‍കുവാനും റിസോര്‍ട്ട് സ്ടാഫ്‌ കൂടെ ഉണ്ടായിരുന്നു. തിരമാലകളുടെ ഇരമ്പലും , ശക്തിയായ കാറ്റോടെ യുള്ള കുളിര്‍മ്മയുള്ള അന്തരീക്ഷവും ഞങ്ങളെ ഏറെ ആകര്ഷ ഭരിതരാക്കി. കടലും കായലും ഒളിച്ചു കളിക്കുന്ന ഒരു മനോഹര പ്രദേശം എന്നാണല്ലോ ചെറായി യെക്കുറിച്ച് ടൂറിസ്റ്റ്‌ വിവരണങ്ങളില്‍ ഉള്ളത്. അത് അര്‍ത്ഥവതാക്കുന്ന രീതിയിലുള്ള കാഴ്ച യാണ് ഞങ്ങള്ക്ക് കാണാന്‍ കഴിഞ്ഞത്. ചെറായിയില്‍ നിന്നും മുനമ്പം പുലിമുട്ടിലെക്കുള്ള റോഡിന്റെ ഇരുവശവും ആയിട്ടാണ് അമരാവതി റിസോര്‍ട്ട്. ഒരു വശം കടലും മറു വശം കായലും. നടുവിലൂടെ ഒരു റോഡും .റിസോര്‍ട്ടും പരിസരവും പൂര്‍ണമായും നമുക്കുപയോഗിക്കാന്‍ സാധിക്കും എങ്കിലും , കടലിനോടു ചേര്‍ന്നുള്ള സ്ഥലത്തു മീറ്റ് നടത്താം എന്ന് തീരുമാനമായി . അവിടെയാകട്ടെ , വിശാലമായ മണല്‍ പ്രദേശവും മഴ വന്നാല്‍ കയറിയിരിക്കാന്‍ സാധിക്കുന്ന വിശാലമായ പന്തലും ഉണ്ട്.

അല്‍പ്പം മുന്പ് കൂടെയുണ്ടായിരുന്ന ഹരീഷിനെ ഞൊടിയിടയില്‍ കാണാതായി. അന്വേഷിച്ചു നടന്നപ്പോള്‍ കണ്ടത്
റിസോര്‍ട്ടിനു പുറകിലെ കായല്‍ തീരത്ത് , ഏതോ ഭ്രാന്തമായ ആവേശത്താല്‍ ഓടി നടന്നു ചിത്രങ്ങള്‍ പകര്‍ത്തുന്നതായിരുന്നു. ഹരീഷിനു ഒരു കൊല്ലത്തേക്ക് പോസ്ടാനുള്ളതായി എന്ന് ആരോ പറയുന്നതും കേട്ടു. പിന്നെ ഞങ്ങള്‍ , മുനമ്പം പുലി മുട്ടിലേക്ക് യാത്രയായി. ചെറായി യില്‍ നിന്നും രണ്ടു കിലോ മീറ്റര്‍ അകലെയാണ് പുലി മുട്ട്. അവയെക്കുറിച്ച് കൂടുതല്‍ വിശദമായി അനില്‍ @ ബ്ലോഗ് എഴുതിയ പോസ്റ്റില്‍ കാണാം.

മുനമ്പത്ത് നിന്നും ഞങ്ങള്‍ നേരെ പോയത് നിരക്ഷരന്‍ എന്ന മനോജ്‌ രവീന്ദ്രന്റെ വീട്ടിലേക്കാണ്. ഒരു നല്ല സ്വീകരണമാണ് ഞങ്ങള്ക്ക് അവിടെ ലഭിച്ചത്. മുകള്‍ നിലയില്‍ എല്ലാവരുമായി ചര്ച്ച ചെയ്യാനുള്ള സൌകര്യവും ഞങ്ങള്ക്ക് ലഭിച്ചു. അങ്ങനെ ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ കാര്യങ്ങള്‍ക്കൊക്കെ ഏതാണ്ട് ഒരു തീരുമാനം ആയി. അതിനിടെ മറ്റനവധിബ്ലോഗുകളിലൂടെ ചര്‍ച്ച ചെയ്യപ്പെട്ട് ചെറായി മീറ്റിന് എന്തൊക്കെയോ പ്രശനമുണ്ടെന്നും ആ മീറ്റ് നടക്കുകയില്ലെന്നും മാറ്റിവച്ചെന്നും മറ്റുമുള്ള തെറ്റായ ധാരണകള്‍ ബൂലോഗത്ത് പരന്നിരുന്നു. പലരുടേയും ഉപരിപ്ലവമായ വായനയും , കമന്റുകള്‍ മുഴുവന്‍ വായിക്കാതെ ആ പോസ്റ്റുകളുടെ തലക്കെട്ടുകളെ വിശ്വസിച്ചതുമൂലവും ഉണ്ടായ തെറ്റിദ്ധാരണകളായിരുന്നു അതെല്ലാം. ഈ പുകിലുകള്‍ മൂലം എത്രയാളുകള്‍ പങ്കെടുക്കും എന്നൊരു ധാരണ ഞങ്ങള്‍ക്കില്ലയിരുന്നു. ഹരീഷില്‍ നിന്നും കിട്ടിയ ഉറപ്പുള്ള ആള്‍ക്കാരുടെ എണ്ണം തീരെ പരിമിതമായതിനാല്‍ കിട്ടിയ കണക്കനുസരിച്ച് ഏകദേശം ഇരുന്നൂറ്റി അമ്പതു രൂപ വച്ചു ഒരാളുടെ അടുത്ത് നിന്നും പിരിച്ചാല്‍ സംഘാടകര്‍ക്ക് നഷ്ട മില്ലാതെ പോകാം എന്ന ധാരണയില്‍ എത്തുകയായിരുന്നു. ഇനി ആളുകള്‍ കൂടുകയാണെങ്കില്‍ ചിലവനുസരിച്ചു തുകയില്‍ കുറവ് വരുത്തുവാനും ബൂലോക കാരുണ്യമോ മറ്റെന്തെങ്കിലും സഹായങ്ങള്‍ക്കോ ബാക്കിവരുന്ന തുക ചിലവഴിക്കാനും തീരുമാനവുമെടുത്തു. ഇതിനിടെ, വൈകിട്ടത്തേക്ക് നല്ല
കൊഞ്ചു വട ഉണ്ടാക്കിത്തരാം എന്ന ആശയവുമായി നിരക്ഷരന്റെ സഹോദരി വന്നു. അത് ആദ്യ സ്പോന്സര്ഷിപ്‌ ആയി മാറി. അങ്ങനെ ഞങ്ങള്‍ അവിടെ നിന്നും പിരിഞ്ഞു.

പിന്നെ, ഗ്രൂപ്‌ മെയിലിലൂടെ യായി കാര്യങ്ങള്‍ നിശ്ചയിച്ചു കൊണ്ടിരുന്നത്. അങ്ങനെ മീറ്റിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എന്ന ഹരീഷിന്റെ പോസ്റ്റ് പുറത്തിറങ്ങി. മീറ്റ് തുക യെക്കുറിച്ച് പലതിലും പുകഞ്ഞു തുടങ്ങി. കാര്യങ്ങള്‍ പൂര്‍ണ്ണമായി അറിയാത്തവര്‍ സ്വന്തം ഭാവനാ സൃഷ്ടിയില്‍ പലതും നെയ്തെടുത്തു. അവയൊക്കെ പോസ്റ്റുകള്‍ ആക്കി . അപ്പോള്‍ സംഘാടക സമിതി തങ്ങളുടെ ആയുധം വീണ്ടുമെടുത്തു --- SILENT SMILE. മീറ്റിനെ തകര്‍ക്കാന്‍ ഉദ്ദേശിച്ച വരെയെല്ലാം മറ്റു ബ്ലോഗേഴ്സ് നേരിടുന്നത്‌ കണ്ടതോടെ സംഘാടക സമിതിക്ക് ഒരു കാര്യം തീര്‍ച്ചയായി . ഈ മീറ്റ് ഒരു വന്‍ വിജയമായിരിക്കുമെന്ന്.

ഈ വിവാദത്തിനു പ്രശസ്തനായ ബ്ലോഗര്‍ സുനില്‍ കൃഷ്ണ മറു പടി നല്കിയത് ഇങ്ങനെ " മീറ്റില്‍ നിന്നും നമ്മുക്ക് എന്ത് കിട്ടുന്നു എന്നുള്ളതാണ് നാം ചിന്തിക്കേണ്ടത്. മറുനാട്ടില്‍ നിന്നു വരുന്നവരും നാട്ടിലുള്ള വരുമായ ബ്ലോഗേഴ്സ്, ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്തവര്‍, പക്ഷെ തമ്മില്‍ കണ്ട പലരെക്കാളും നമ്മുക്ക് അടുപ്പം തോന്നിയിട്ടുള്ളവര്‍ . അങ്ങനെയുള്ള എല്ലാവരുമായും ഒത്തു കൂടാനുള്ള അവസരം എന്നും ഉണ്ടാകുമോ? ഇതു എല്ലാ ദിവസവും നടക്കുന്ന ഒന്നാണെങ്കില്‍ ധൂര്‍ത്ത് എന്ന് പറയാം. അങ്ങനെ അല്ലല്ലോ. എത്രയോ നാളുകളായി കാണണം എന്ന് ആഗ്രഹിച്ചിരുന്നവര്‍........... " ഈ വാക്കുകള്‍ തീര്ച്ചയായും സംഘാടക സമിതിക്ക് ഊര്‍ജ്ജം കൂട്ടി എന്ന് തന്നെ പറയട്ടെ.


കൂടാതെ, ബ്ലോഗ് ഇതര വെബ് സൈറ്റിലും ഈ മീറ്റിന്റെ അറിയിപ്പുകളും വന്നു തുടങ്ങി.







ഇപ്പോഴിതാ, പല യിടങ്ങളില്‍ നിന്നുമായി മീറ്റിലെ പല കാര്യങ്ങളും സ്പോണ്സര്‍ ചെയ്യാന്‍ ആളുകള്‍ ഓടിവരുന്നു.
ഇപ്പോള്‍ ഉത്തരവാദിത്വങ്ങള്‍ കൂടുന്നു. തീരുമാനിച്ചതില്‍ നിന്നും മികച്ചതായി ഈ മീറ്റ് എങ്ങനെ നടത്തുവാന്‍ സാധിക്കും എന്ന ചര്‍ച്ചകള്‍ സംഘാടകര്‍ക്ക് ഇടയില്‍ നടന്നു കൊണ്ടിരിക്കുന്നു. തീര്ച്ചയായും ഈ ഉത്തരവാദിത്വം ഞങ്ങള്‍ സംഘാടകര്‍ സന്തോഷ പൂര്‍വ്വം ഏറ്റെടുക്കുന്നു. ഒരു മികച്ച സംരംഭം ആയി ഈ മീറ്റ് മാറാന്‍ നമുക്കു ഒത്തൊരുമിച്ചു ശ്രമിക്കാം. ഫാമിലി യായി ധാരാളം ബ്ലോഗേഴ്സ് ഇപ്പോള്‍ത്തന്നെ നേരിട്ടു വിളിച്ചു രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു .

ഫുഡ് അറെഞ്ച്ചെയ്യുന്നതിന്റെ ആവശ്യകതയിലേക്ക്, മീറ്റില്‍ പങ്കെടുക്കാനുള്ളവരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്തേണ്ടതു കൊണ്ട്, ജൂലൈ 20 മുന്‍പ് എല്ലാ ബ്ലോഗേര്‍സും അവരുടെ കൂടെ എത്രപേര്‍ ഉണ്ടാകുമെന്ന് ഇ-മെയിലിലോ, ഫോണിലോ അറിയിക്കുവാന്‍ താല്പര്യപ്പെടുന്നു.ഫോണ്‍: 9447302370 (e-mail : pdhareesh@gmail.com)

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ചെറായി യില്‍ എത്തിച്ചേരാന്‍ വഴി അറിയാത്തവര്‍ക്കായി അവ വിശദമാക്കുന്ന ഒരു പോസ്റ്റ് ഇവിടെയുണ്ട്.
ചെറായിയില്‍ എത്തി ചേരുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില അരുതായ്കകള്‍ ഇവിടെ വായിക്കാം.

മീറ്റ് ദിവസം രാവിലെ ഒന്‍പതു മണി മുതല്‍ ഒന്‍പതര വരെ പറവൂര്‍ ബസ്‌ സ്ടാന്റില്‍ സംഘാടക സമിതിയുടെ മൂന്നു വാഹനങ്ങള്‍ കാണുന്നതായിരിക്കും . ഇവയില്‍ കയറിയാല്‍ ചെറായിയില്‍ എത്തിച്ചേരാം എന്നതിനാല്‍ എല്ലാവരും സമയ കൃത്യത പാലിക്കുക. ഈ വാഹനങ്ങളുടെ നമ്പരുകള്‍ മറ്റൊരു പോസ്റ്റില്‍ ഹരീഷ് പറയുന്നതായിരിക്കും. അതിനാല്‍ സ്ത്രീ ബ്ലോഗേഴ്സിനു പ്രത്യേക സുരക്ഷയും ഉറപ്പാക്കാം.

വഴി അറിയാത്തവര്‍ക്കായി ജൂലൈ 25 മുതല്‍ ഹെല്പ് ലൈന്‍ നമ്പരുകള്‍ പ്രവര്‍ത്തിക്കുന്നതാണ്. അവയും ഹരീഷിന്റെ പോസ്റ്റില്‍ ഉടന്‍ പറയും.

മീറ്റിന്റെ തലേ ദിവസം എത്തുന്നവരുടെ അറിവിലേക്കായി, പറവൂര്‍ ടൌണിലും ,ചെറായി ജങ്ങ്ഷനിലും 3 സ്ടാര്‍ സൗകര്യത്തോടെയുള്ള മുറികള്‍ ലഭ്യമാണ്. ഏതാണ്ട് 600 രൂപ മുതല്‍ 1250 രൂപ വരെയുള്ള മുറികളാണ് ഇവിടെയുള്ളത്. നികുതികള്‍ പുറമെ. ഫാമിലിയുമായി എത്തുന്നവര്‍ക്ക് ഇവിടം സൌകര്യം ആയിരിക്കും.
റിസോര്‍ട്ടുകളില്‍ റേറ്റ്‌ പൊതുവെ കൂടുതലായിരിക്കും. അവ ആയിരം മുതല്‍ തുടങ്ങുന്നു.

ഇനിയും കൂടുതല്‍ വിവരങ്ങളുമായി ഹരീഷിന്റെ ഒരു പോസ്റ്റ് ഉടന്‍ തന്നെ പബ്ലിഷ് ചെയ്യും.

( ഫോട്ടോകള്‍ക്ക് കടപ്പാട്‌ : ഹരീഷ് തൊടുപുഴ )

Thursday, July 09, 2009

ഈ വാക്കുകള്‍ കൂടി ശ്രദ്ധിക്കൂ......


ആരോടും അനുവാദം ചോദിക്കാതെ കാപ്പിലാന്റെ തോന്ന്യാശ്രമത്തില്‍ കണ്ട ഒരു കമന്റ് ഇവിടെ പ്രസിദ്ധീകരിക്കുന്നു. ഇതു എഴുതിയിരിക്കുന്നത് പ്രിയപ്പെട്ട ബ്ലോഗര്‍ സുനില്‍ കൃഷ്ണന്‍ ആണ്. പ്രിയ സുനിലിനോ , കാപിലാനോ ഇതു എടുത്തു ഇവിടെ പ്രസിദ്ധീകരിച്ചതില്‍ അനിഷ്ട മുണ്ടെങ്കില്‍ കമന്റ് വഴിയോ, ഇ മെയില്‍ വഴിയോ , ഇനി SMS വഴിയോ എന്നെ അറിയിച്ചാല്‍ ,ഈ പോസ്റ്റ് ഇവിടെ നിന്നും നീക്കം ചെയ്യുന്നതായിരിക്കും.



ശ്രെദ്ധേയമായ വാക്കുകള്‍ ഇതാ.....




രൂപയുടെ മൂല്യം നിശ്ചയിയ്ക്കുന്നത് അതിൽ നിന്നു കിട്ടുന്ന പ്രയോജനത്തിന്റെ, അല്ലെങ്കിൽ അതുപയോഗിച്ചു കിട്ടുന്ന ആനന്ദത്തിന്റെ അടിസ്ഥാനത്തിലാണ് എന്നാണു എന്റെ അഭിപ്രായം.


ഒരു ഓട്ടോക്കാരൻ 5 രൂപ കൂടുതൽ ചോദിയ്ക്കുമ്പോൾ അയാളോടു തർക്കത്തിനു പോയി പണം കൊടുക്കാതെ തിരിഞ്ഞു നടക്കുന്ന നമ്മൾ 100 രൂപ മുടക്കി മോഹൻലാലിന്റെ “ഭഗവാൻ” ചിത്രം കാണുന്നതിൽ മടി വിചാരിയ്ക്കുന്നില്ല.വെള്ളമടിയ്ക്കാൻ എത്രയോ പണം നമ്മുടെ നാട്ടിൽ ഒഴുകുന്നു എന്നതിനെ പറ്റി ഒരു പോസ്റ്റു തന്നെ ഞാൻ ‘ആൽത്തറ’യിൽ ഇട്ടിട്ടുമുണ്ട്.മുഖം മിനുക്കാൻ 10 രൂപ കൊണ്ട് ഷേവ് ചെയ്ത് തരുന്ന ബാർബർ ഷോപ്പിൽ പോകാതെ അതേ ജോലി 100 രൂപയ്ക്കു ചെയ്യുന്ന ബ്യൂട്ടി പാർലറിൽ പോകുന്നവരാണു നമ്മൾ.

ഞാൻ പറഞ്ഞു വന്നത് 250 രൂ ചെറുതായ ഒരു തുക ആണെന്ന് സ്ഥാപിയ്ക്കാനല്ല.പക്ഷേ, ഇവിടെ അതിൽ നിന്നു നമ്മൾക്ക് എന്ത് കിട്ടുന്നു എന്നുള്ളതാണു ചിന്തിയ്ക്കേണ്ടത്.മറുനാട്ടിൽ നിന്നു വരുന്നവരും നാട്ടിലുള്ളവരുമായ ബ്ലോഗേർ‌സ്, അവർ ഒരിയ്ക്കലും തമ്മിൽ കണ്ടിട്ടില്ലാത്തവർ, എന്നാൽ തമ്മിൽ കണ്ട പലരേക്കാളും നമുക്ക് അടുപ്പം തോന്നിയിട്ടുള്ളവർ.അങ്ങനെ ഉള്ള എല്ലാവരും ഒത്തുകൂടാൻ എന്നും അവസരം ഉണ്ടാകുമോ?ഇതു എല്ലാ ദിവസവും നടക്കുന്ന ഒന്നാണെങ്കിൽ ഒരു ധൂർത്ത് എന്ന് പറയാം.അങ്ങനെ അല്ലല്ലോ.എത്രയോ നാളുകളായി കാണണം എന്ന് ആഗ്രഹിച്ചിരിയ്ക്കുന്നവർ തമ്മിൽ കാണുന്നു.അതിനു മാന്യമായ ഒരു സ്ഥലവും മോശമല്ലാത്ത ഒരു ആഹാരവും ഏർപ്പാടു ചെയ്യുന്നു.അതിനുള്ള ചെലവല്ലേ ഇത്.ഇന്നിപ്പോൾ 250 രൂപയുടെ മൂല്യം എത്രയോ കുറവാണ്.നാട്ടിൽ പണ്ട് ധാരാളമായി കിട്ടുന്ന നെയ്‌‌മീൻ( നൻ‌മീൻ എന്നും അയ്‌ക്കൂറ എന്നും പറയും) അതിനു ഇവിടെ ചെന്നൈയിൽ കിലോയ്ക്കു 500 രൂപയാണു.വിശ്വസിയ്ക്കാൻ പറ്റുന്നുണ്ടോ? ആർക്കും വേണ്ടാതിരുന്ന അയലയ്ക്ക് കിലോ 150 രൂപയാണ്.നിത്യവും മീൻ കൂട്ടി ചോറുണ്ണുന്ന മലയാളി എന്തു ചെയ്യും?

അപ്പോൾ നമ്മൾ തന്നെയാണു രൂപയുടെ മൂല്യം നിശ്ചയിക്കേണ്ടത്.ഈ ഒരു പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി മാത്രം ആയിരം രൂപയോളം ചെലവു ചെയ്ത് എന്നെപ്പോലെ പലരും വരുന്നു.അതു കൈ നിറയെ പണം ഉണ്ടായിട്ടല്ല.അതിൽ നിന്നു കിട്ടുന്ന ആനന്ദമുണ്ടല്ലോ,അതു വിലമതിയ്ക്കാനാവാത്തത് ആയതു കൊണ്ട് മാത്രമാണ്.മാത്രവുമല്ല ചെലവ് എത്രമാത്രം കുറയ്ക്കാമെന്ന് ഇനിയും ആലോചിയ്ക്കുന്നുവെന്ന് ഇതിന്റെ വോളണ്ടിയർമാർ പറഞ്ഞിട്ടുമുണ്ട്.

ഇതൊരു വൻ‌വിജയമാക്കാൻ എല്ലാം മറന്ന് പിന്നണിയിൽ പ്രവർത്തിയ്ക്കുന്നവർക്ക് പ്രചോദനം നൽ‌കുകയാണു നമ്മൾ ചെയ്യേണ്ടതെന്ന് ഞാൻ വിശ്വസിയ്ക്കുന്നു.





ഇത് ഒരു ചര്‍ച്ചയ്ക്കുള്ള വേദി ആയി കാണാത്തതിനാല്‍ കമന്റ് ഓപ്ഷന്‍ ഞാന്‍ അടക്കുന്നു.




Wednesday, July 08, 2009

മമ്മൂട്ടി ലോഹിയുമായി വീണ്ടും !


ആരൊക്കെയോ പറഞ്ഞു........
മമ്മൂട്ടി ബ്ലോഗ് എഴുത്ത് നിര്‍ത്തിയെന്ന്...........

മറ്റുള്ള പ്രമുഖ സെലിബ്രിറ്റികളെപ്പോലെ മമ്മൂട്ടിയും തെറികള്‍ പേടിച്ചു ബൂലോകം വിട്ടു പോയെന്ന് , പേരെടുത്തു പറയാതെ പരോക്ഷമായി ഒരു പത്രം എഴുതി.

എല്ലാവര്ക്കും ഉള്ള മറുപടി , ദാ , ഇവിടെ . അങ്ങനെ മമ്മൂട്ടിയും വീണ്ടും ബൂലോകത്ത് സജീവമാകാന്‍ പോകുന്നു.

Thursday, June 25, 2009

ചെറായി - വഴി മാറ്റം.

ചെറായി ദേവസ്വം നട കവലയില്‍ നിന്നും ചെറായി ബീച്ചിലേക്കുള്ള വഴിയില്‍ വികസനത്തിന്‌ തടസ്സമായി നിന്ന മരപ്പാലം , തദ്ദേശ വാസികളുടെ ഏറെക്കാലത്തെ ആവശ്യപ്രകാരം മാറ്റി പണിയുവാന്‍ തുടങ്ങിയിരിക്കുന്നതിനാല്‍
ചെറായി മീറ്റ്‌ - ചില വിവരങ്ങള്‍ എന്ന മുന്‍ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന വഴി വിവരണങ്ങളില്‍ ചെറിയൊരു വ്യത്യാസം ഉണ്ട്. പുതിയ വഴി ഇനി പറയും വിധമാണ്. ചിത്രത്തില്‍ പുതിയ വഴി വിശദമായി രേഖപ്പെടുത്തിയിട്ടുമുണ്ട്‌. ചിത്രത്തില്‍ നീല വര കൊണ്ട് മാര്‍ക്ക്‌ ചെയ്തിരിക്കുന്നതാണ് പുതിയ വഴി.

എല്ലായിടത്ത് നിന്നും ദേവസ്വം നട കവല വരെ എത്തിച്ചേരുവാനുള്ള വഴികളില്‍ മാറ്റമില്ല. എന്നാല്‍ ദേവസ്വം നട എത്തി വലത്തോട്ട് തിരിയുന്നതിന് പകരം ഇടത്തേക്ക് - എറണാകുളം വൈപ്പിന്‍ റോഡിലേക്ക് തിരിഞ്ഞു, അല്‍പ്പം കൂടി മുന്നോട്ട് പോയി വലത്തോട്ടുള്ള രക്തേശ്വരി റോഡിലേക്ക് കയറി കുറേക്കൂടി മുന്നോട്ടു പോയി ബീച്ച് റോഡിലെത്തി വലത്തോട്ട് തിരിഞ്ഞാല്‍ ബീച്ചില്‍ എത്താം.



അതുപോലെ , കോഴിക്കോട് മലപ്പുറം ഭാഗത്ത് നിന്നും സ്വകാര്യ വാഹനങ്ങളില്‍ വരുന്നവര്‍ക്ക് കൊടുങ്ങല്ലൂര്‍ കഴിയുമ്പോള്‍ ഉള്ള രണ്ടു കോട്ടപ്പുറം പാലം കടന്നു മൂത്തകുന്നം കവലയില്‍ എത്താം. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞു, ചെട്ടിക്കാട്‌ വഴി മാല്യങ്കര പാലത്തില്‍ എത്തണം. പാലം ഇറങ്ങി വലത്തോട്ട് തിരിഞ്ഞാല്‍ മുനമ്പം ചെറായി ബീച്ച് റോഡ്‌ എത്തും . അവിടെ നിന്നും ഇടത്തോട്ടു തിരിഞ്ഞു ചെറായി ബീച്ചില്‍ എത്താം . പറവൂര്‍ വഴി വരുന്നതിനേക്കാള്‍ ഏകദേശം 3 -4 കിലോ മീറ്ററോളം ലാഭിക്കാം.

എറണാകുളം ഹൈക്കോടതി കവലയില്‍ നിന്നും വരുന്നവര്‍ ചെറായി ഗൌരീശ്വര ക്ഷേത്രം കഴിഞ്ഞു അല്‍പ്പം കൂടി മുന്നോട്ടു പോയി ദേവസ്വം നട കവലയില്‍ എത്തുന്നതിനു മുന്പായി ഇടത്തോട്ടു തിരിഞ്ഞു രക്തേശ്വരി റോഡു വഴി ബീച്ചില്‍ എത്താം

ഇടുക്കി ജില്ലയില്‍ നിന്നും വരുന്നവര്‍ക്ക് ആലുവ യിലെത്തി പറവൂര്‍ വഴി വരുന്നതായിരിക്കും എളുപ്പ മാര്‍ഗ്ഗം.

ചെറായിയിലെ ചില അരുതായ്കകളെ ക്കുറിച്ച് ഒരു പോസ്റ്റ്‌ ഇട്ടിട്ടുണ്ട്. ചെറായി യില്‍ വരൂവാനുള്ള തയാറെടുപ്പില്‍ അത് കൂടി മനസ്സിലാക്കിയാല്‍ നന്ന്. അത് ഇവിടെ വായിക്കാം.



മീറ്റ്‌ സമയത്ത് 9447326743 എന്ന നമ്പറില്‍ വിളിച്ചാല്‍ വിശദമായി വഴി പറഞ്ഞു തരാം.


ചെറായി മീറ്റ് ഗാനം
രചന: ജയകൃഷ്ണന്‍ കാവാലം സംഗീതം, ആലാപനം: ഡോ. എന്‍.എസ്. പണിക്കര്‍
Blog Geetham Final...

Thursday, June 18, 2009

ചെറായി മീറ്റ് : ചില വിവരങ്ങള്‍

എല്ലാവരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചെറായി മീറ്റ് അടുത്ത് കൊണ്ടിരിക്കുകയാണ്. ഘട്ടത്തില്‍
ചെറായി യെ ക്കുറിച്ചുള്ള ചില വിവരങ്ങള്‍ നല്കുന്നത് പ്രയോജന പ്രദം ആകുമെന്ന് കരുതുന്നതിനാല്‍ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു.

കേരളത്തിന്റെ ഏതാണ്ട് മധ്യ ഭാഗത്തായി വരുന്ന തീരപ്രദേശം ണ് ചെറായി. കടലും കായലും സംഗമിക്കുന്ന ഒരപൂര്‍വ്വതയാണ് ചെറായി ക്കുള്ളത് . അതിനാല്‍ തന്നെ വിടുത്തെ സായാഹ്നം ആണ് ഏറെ ആസ്വാദ്യകരം.
വൈപ്പിന്‍ കര യുടെ വടക്കു മാറി ഏതാണ്ട് അവസാന ഭാഗം എന്ന് വിശേഷിപ്പിക്കാവുന്നിടതാണ് ചെറായി യുടെ സ്ഥാനം . അത് കഴിഞ്ഞാല്‍ മുനമ്പം എന്ന സ്ഥലം. പെരിയാര്‍ കടലിലേക്ക്‌ ഒഴുകിചെരുന്നത് ഇവിടെ യാണ്. മറുകര തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ അഴീക്കലും. ഏതാണ്ട് 15 കിലോ മീറ്റര്‍ നീളുന്ന കരയാണ്‌ ചെറായി ബീച്ചിനു ഉള്ളതെങ്കിലും 2-3 കിലോ മീറ്റര്‍ മാത്രമെ " ബീച്ച് " എന്ന് വിശേഷിപ്പിക്കുന്ന പ്രധാന ഭാഗത്തിനുള്ളൂ.

വൃത്തിയാണ് ചെറായി ബീച്ചിന്റെ മുഖമുദ്ര . സുനാമിത്തിരകള്‍ മനോഹരമായിരുന്ന ബീച്ചിനെ പാടെ തകര്തുകളഞ്ഞിരുന്നു. പിന്നീട് പുനര്‍നിര്‍മ്മിച്ച ബീച്ചിനു പഴയ ഭംഗിയും വൃത്തിയും അല്പം കുറഞ്ഞു പോയിട്ടുണ്ട് എന്ന വസ്തുത നിസ്സംശയം പറയാം.

1341 ല്‍ പെരിയാറിലുണ്ടായ ഒരു മഹാ പ്രളയത്തെ തുടര്‍ന്നാണ്‌വൈപ്പിന്‍ എന്ന പ്രദേശം രൂപം കൊണ്ടത്. അതില്‍ വടക്കേ അറ്റത്തെ പ്രദേശം ഏറെ ചെളി കൊണ്ടു നിറഞ്ഞിരുന്നു. നാടന്‍ ഭാഷയില്‍ " ചേര്‍" എന്ന് വിളിക്കുന്ന വാക്കില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ് ചെറായി എന്ന പേര്‍ . ഇപ്പോഴും പ്രദേശം കറുത്ത മണ്ണ് കൊണ്ടു സമൃദ്ധവും ആണ്.


ഇവിടേയ്ക്ക് എത്തിച്ചേരുവാനുള്ള വഴികളെക്കുറിച്ച് ആണ് ഇനി പ്രദിപാദിക്കുന്നതു :-


എറണാകുളം
ഹൈ ക്കോടതി കവലയില്‍ ല്‍ നിന്നും ഇവിടേയ്ക്ക് നേരിട്ടു സ്വകാര്യ ബസ്സ് സര്‍വ്വീസ് ഉണ്ട്. ഓരോ 5 മിനിട്ട് ഇടവിട്ടും ഇവിടെ നിന്നു ബസ്സ് പുറപ്പെടുന്നു. വൈപ്പിന്‍ ഴി ഏതാണ്ട് 27 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ ചെറായി ദേവസ്വം നട കവലയില്‍ എത്തും. ഇവിടെ നിന്നും 2 കിലോ മീറ്ററോളം ഓട്ടോ റിക്ഷയില്‍ സഞ്ചരിചെങ്കില്‍ മാത്രമെ ബീച്ചില്‍ എത്തി ചേരുകയുള്ളൂ . ബീച്ച് ഭാഗത്തേക്ക് ബസ്സുകള്‍ തീരെ കുറവായതിനാല്‍ ഓട്ടോ യില്‍ സഞ്ചരിക്കുന്നത്‌ തന്നെ യായിരിക്കും ഉത്തമം. മറ്റു വാഹനങ്ങളില്‍ വരുന്നവര്‍ ദേവസ്വം നട കവലയില്‍ നിന്നും നേരെ തന്നെ മെയിന്‍ റോഡ് വഴി പോയി ഇടത്തോട്ടു തിരിഞ്ഞു ഇടതു ഭാഗത്തെ ചെറിയ റോഡിലേക്ക് കയറി നേരെ പോയാല്‍ ബീച്ചില്‍ എത്തിച്ചേരാം.


പാലക്കാട് , തൃശൂര്‍ വഴി വരുന്നവര്‍ ആലുവ എത്തുന്നതിനു മുന്പുള്ള പറവൂര്‍ കവലയില്‍ ഇറങ്ങി സ്വകാര്യ ബസ്സ് വഴി വടക്കന്‍ പറവൂര്‍ - ചെറായി ദേവസ്വം നടയിലെത്തി ഓട്ടോ പിടിച്ചു ബീച്ചില്‍ എത്താം. മറ്റു വാഹനങ്ങളില്‍ വരുന്നവര്‍ ആലുവയ്ക്കു മുന്പായി പറവൂര്‍ ക്കവലയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞു ഏതാണ്ട് 16 മീറ്റര്‍ സഞ്ചരിച്ചു പറവൂര്‍ ടൌണ്‍ കടന്നു, മുനിസിപ്പല്‍ ഓഫീസ് കവലയിലെത്തി ഇടത്തോട്ടു തിരിഞ്ഞു KMK കവലയിലെത്തി വീണ്ടും വലത്തോട്ട് തിരിഞ്ഞു നേരെ വന്നാല്‍ ചെറായി ദേവസ്വം നടയായി. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞു, വീണ്ടും ഇടത്തേക്ക് തിരിഞ്ഞു ഇടതു ഭാഗത്തുള്ള ചെറിയ ബീച്ച് റോഡ് ലേക്ക് പ്രവേശിക്കണം. ആലുവയില്‍ നിന്നും 21 കിലോമീറ്റര്‍ .


കോഴിക്കോട്‌ , ഗുരുവായൂര്‍ ഭാഗങ്ങളില്‍ നിന്നും വരുന്നവര്‍ വടക്കന്‍ പറവൂര്‍ ബസ്സ്‌ സ്ടാണ്ടില്‍ ഇറങ്ങി ചെറായി ക്കുള്ള ബസ്സ് കയറി ദേവസ്വം നട യിലിറങ്ങി ഓട്ടോ പിടിച്ചു ബീച്ചില്‍ എത്താം . മറ്റു വാഹനങ്ങളില്‍ വരുന്നവര്‍ പറവൂര്‍ മുനിസിപല്‍ കവലയില്‍ നിന്നും നേരെ പോയി KMK കവയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞു ദേവസ്വം നടയിലെത്തി വലത്തോട്ട് തിരിഞ്ഞു ഇടത്തോട്ടുള്ള ബീച്ച് റോഡില്‍ പ്രവേശിക്കണം. പറവൂരില്‍ നിന്നും ഏകദേശം 6 കിലോ മീറ്റര്‍


ഇടപ്പള്ളി , പാലാരിവട്ടം ഭാഗത്ത് നിന്നും വരുന്നവര്‍ക്ക് ഇടപ്പള്ളി സ്റ്റേഷന്‍ കവലയില്‍ നിന്നും വടക്കന്‍ പരവൂര്‍ക്കുള്ള ബസ്‌ കിട്ടും . പറവൂരില്‍ ഇറങ്ങി ചെറായി ബസ്‌ പിടിച്ചു ദേവസ്വം നടയിലിറങ്ങി ഓട്ടോ വഴി ബീച്ചില്‍ എത്താം . ഇടപ്പള്ളിയില്‍ നിന്നും 25 കിലോമീറ്റര്‍ .


തിരുവനന്തുപുരം ആലപ്പുഴ ഭാഗത്ത് നിന്നും മറ്റു വാഹനങ്ങളില്‍ വരുന്നവര്‍ വൈറ്റില ജങ്ങ്ഷന്‍ , പാലാരിവട്ടം ജന്ഗ്ഷനും കടന്നു ബൈപ്പാസ് വഴി തന്നെ ഇടപ്പള്ളി ജങ്ങ്ഷനില്‍ എത്തി നേരെ തന്നെ വരാപ്പുഴ വഴി KMK കവലയില്‍ നിന്നും ഇടത്തോട്ടു തിരിഞ്ഞു ദേവസ്വം നടയിലെത്തി വലത്തോട്ട് തിരിഞ്ഞു ഇടതു ഭാഗത്തെ ബീച്ച് റോഡില്‍ പ്രവേശിക്കണം.



ആലുവ
യാണ് ചെറായി യുടെ ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ . അവിടെ യിറങ്ങി സ്വകാര്യ ബസ്‌ വഴി നേരിട്ടു ചെറായി യില്‍ ഇറങ്ങാം. ഓരോ അര മണിക്കൂര്‍ കൂടുമ്പോള്‍ മാത്രമെ ചെറായി ബസ്സ്‌ കിട്ടുകയുള്ളൂ. അതിനാല്‍ പറവൂര്‍ ബസ്സില്‍ കയറി അത് വഴി ചെറായിയില്‍ എത്തിയാല്‍ കുറച്ചു സമയം ലാഭിക്കാം. ദൂരം 25 കിലോ മീറ്റര്‍.



നെടുമ്പാശ്ശേരി
അന്താ രാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 30 കിലോ മീറ്റര്‍ ആണ് ദൂരം. ആലുവായ്ക്കു മുന്പ് പറവൂര്‍ ക്കവലയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞു ചെറായിയില്‍ ത്താം.



വാഹനങ്ങളില്‍ വരുന്നവര്‍ എറണാകുളം സിറ്റി യിലൂടെ യുള്ള വരവ് പരമാവധി ഒഴിവാക്കണം. ഞായറാഴ്ച ആണെങ്കില്‍ ക്കൂടിയും രാവിലെ സമയങ്ങളില്‍ ബ്ലോക്ക് ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. KSRTC ബസ്‌ വഴി വരുന്നവര്‍ ഓട്ടോ റിക്ഷ പിടിച്ചു ഹൈ കോര്‍ട്ട് കവലയിലെത്തി ചെറായി വഴി ബസ്‌ കയറി ദേവസ്വം നടയില്‍ ഇറങ്ങുക.



ചെറായി ബീച്ച് വികസനം ഉദ്ദേശിച്ച് ബീച്ച് പാലം പണി നടക്കുന്നതിനാല്‍ മേല്‍ വിവരിച്ച വഴികളില്‍ ചെറിയ ഒരു വ്യത്യാസം ഉണ്ട്. അത് ഇവിടെ ചിത്ര സഹിതം വായിക്കാം.



ഇനി ചെറായി യുടെ ചില പ്രത്യേകത കളെ ക്കുറിച്ച് വിവരിക്കാം :

പറവൂര്‍ വഴി വരുന്നവര്‍ക്ക് ചെറായി എത്തുന്നതിനു മുന്പായി " ഗേറ്റ് വെ ഓഫ് ചെറായി " എന്ന മനോഹര പ്രദേശം കാണാന്‍ കഴിയും . ഇവിടെ വിശ്രമിക്കുവാനുള്ള സൌകര്യം ഉണ്ട്. ഒരു മുസിക്കല്‍ വാക്ക്‌ വേ ആയി വിഭാവനം ചെയ്ത പ്രദേശത്ത് മ്യൂസിക്‌ മാത്രം ഇതു വരെ എത്തിക്കാന്‍ അധികാരികള്‍ക്ക് സാധിച്ചിട്ടില്ല.
വീണ്ടും നേരെ യാത്ര ചെയ്‌താല്‍ " ചെറായി പ്പാലം " കാണാന്‍ സാധിക്കും. അതിന്റെ ഇടതു വശത്തുള്ള ചീന വലക്കൂട്ടം കാണേണ്ടത് തന്നെ.

പിന്നെ ഏതാനും മീറ്ററുകള്‍ കൂടി സഞ്ചരിച്ചാല്‍ ദേവസ്വം നടയായി.
1869 ല്‍ സ്ഥാപിത മായ അഴിക്കല്‍ ശ്രീ വരാഹ ക്ഷേത്രം ഇവിടെയാണ്‌. വര്‍ഷത്തില്‍ രണ്ടു തവണ ഉത്സവം നടക്കുന്ന ബ്രാഹ്മണ ക്ഷേത്രത്തിലെ രഥോല്സവം , വെള്ളിയില്‍ തീര്ത്ത പല്ലക്കും പ്രസിദ്ധമാണ്.

ദേവസ്വം നടയില്‍ നിന്നും ഇടത്തേക്ക് പോയാല്‍ പ്രസിദ്ധമായ ചെറായി ഗൌരീശ്വര ക്ഷേത്രം കാണാം . എറണാകുളം ജില്ലയിലെ തന്നെ പ്രധാന ക്ഷേത്രമാണ് ഇതു. 1912 ല്‍ ശ്രീ നാരായണ ഗുരുദേവന്‍ നേരിട്ടു ഇവിടെ പ്രതിഷ്ഠ നടത്തി. " മലയാള പഴനി" എന്ന അപര നാമവും ക്ഷേത്രതിനുണ്ട്. ഏറ്റവും കൂടുതല്‍ ആനകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ജില്ലയിലെ ഏറ്റവും വലിയ ക്ഷേത്രോല്സവമായി ഇവിടുത്തെ ഉത്സവത്തെ കാണുന്നു.
കുട
മാറ്റങ്ങളും , വെടിക്കെട്ടും, ആനകളുടെ തലപ്പോക്ക മത്സരങ്ങളും കൊണ്ടു എറണാകുളത്തെ " തൃശൂര്‍ പ്പൂരം " എന്നൊരു വക ഭേദം കൂടി നാട്ടാര്‍ക്കിടയിലുണ്ട്. ചെറായി പ്പൂരം ഒരു പാടു വിദേശികളെയും ആകര്‍ഷിക്കുന്നു.

അതുപോലെ തന്നെ ഡിസംബര്‍ മാസത്തില്‍ നടത്തുന്ന ചെറായി മേളയും പ്രസിദ്ധമാണ്. ഒരാഴ്ച നീണ്ടു നില്ക്കുന്ന മേളയില്‍ ദിവസേന ഗജമേളയും അരങ്ങേറുന്നു. 7 - 8 വര്‍ഷമായി ആരംഭിച്ചിട്ടുള്ള മേളക്ക് എത്തുന്നവര്‍ ലക്ഷങ്ങള്‍ കവിയും.

മത്സ്യ ബന്ധനവും ടൂറിസവും ആണ് പ്രദേശത്തെ പ്രധാന രുമാന മാര്‍ഗ്ഗം.

ബീച്ചിനോട് ചേര്ന്നു ഏറെ സ്വകാര്യ റിസോര്‍ട്ടുകളും മറ്റുമുണ്ട്. തീര പ്രദേശ സംരക്ഷണ നിയമം നില നില്‍ക്കുന്നതിനാല്‍ , കോണ്‍ ക്രീറ്റും മറ്റും ഉപയോഗിക്കാതെ മെടഞ്ഞെടുത്ത തെങ്ങോലകള്‍ കൊണ്ടും പനമ്പ് കൊണ്ടും തനി കേരളീയ ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന റിസോര്‍ട്ടുകളുടെ ഭംഗി കാണേണ്ടത് തന്നെ. ഇവയൊക്കെ ചെറായി കാഴ്ചകള്‍ക്ക് മാറ്റ് കൂട്ടുന്നവയാണ്.

ദേവസ്വം നടയില്‍ നിന്നും ബീച്ചിലേക്കുള്ള യാത്രാ മദ്ധ്യേ, കായലില്‍ പെഡല്‍ ബോട്ട് ഓടിക്കുവാനുള്ള സൌകര്യം ഉണ്ട്. രണ്ടു പേര്‍ക്കിരിക്കാവുന്ന ബോട്ടിലെ സായാഹ്ന സവാരി വേറിട്ടോരനുഭവം ആയിരിക്കും.
നിരക്ക് 25 രൂപ അര മണിക്കൂറിനു.

ചെറായിയില്‍ എത്തുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ കൂടിയുണ്ട്. : - സഹോദരന്‍ അയ്യപ്പന്റെ ജന്മ ഗൃഹം, പള്ളിപ്പുറം കോട്ട, പിന്നെ മുനമ്പം പുലി മുട്ടും.
അന്തരിച്ച പ്രശസ്ത സിനിമ താരം ശ്രീ ശങ്കരാടി യുടെ നാടാണ് ചെറായി എന്ന കാര്യവും ഈ അവസരത്തില്‍ പ്രതിപാദിക്കട്ടെ. അദ്ധേഹത്തിന്റെ ബഹുമാന സൂചകമായി ശങ്കരാടി റോഡും സ്മാരകമായി ഉണ്ട്.

ചെറായി ബീച്ച് റോഡ്‌ വഴി വടക്കോട്ട്‌ 3-4 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ മുനമ്പം പുലി മുട്ടില്‍ എത്താം. കടലിനെ തുളച്ചു കയറിയെന്ന പോലെ ഇരിക്കുന്ന പുലി മുട്ടിലൂടെ നടന്നു വ്യത്യസ്തമായൊരു കാഴ്ചാനുഭൂതി നുകരാനാകും.

ഇവിടെ അടുത്തായിട്ടാണ് മുനമ്പം ഫിഷിംഗ് ഹാര്‍ബര്‍ ഉള്ളത്. എറണാകുളം ,തൃശൂര്‍ ജില്ലകളിലെ ഭൂരിഭാഗം മത്സ്യ വിതരണം നടക്കുന്നതും ഇവിടെ നിന്നാണ്.

ബാക്കിയെല്ലാം നേരില്‍ .........ചെറായി സന്ദര്‍ശിക്കുവാനുള്ള അവസരം എല്ലാ ബ്ലോഗ്ഗേര്‍സും പ്രയോജനപ്പെടുതുമെന്നു കരുതുന്നു.
അതിരുകളില്ലാത്ത സൌഹൃദത്തിന്റെ ഒരു നേര്‍ക്കാഴ്ച .
ഹ് .................................


വിട്ടുപോയ മറ്റൊന്ന് കൂടി ഉണ്ട്........





നമ്മെയെല്ലാം ബന്ധിപ്പിക്കുന്ന കണ്ണി യായ ഇന്റര്‍ നെറ്റ് കേബിളുകള്‍ കടലിനടിയിലൂടെ ഇന്ത്യ യില്‍ എത്തുന്നതും ചെറായിയില്‍ ആണ് !!!!!!!!!!!!!!!!!!!!!!!


ചെറായിയിലെ അരുതായ്കകള്‍ എന്തോക്കെയാനെന്നറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക. ഏവരും നിര്‍ബ്ബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ് ഇവ.


 Blogger Meet




ചെറായി യെ ക്കുറിച്ച് ഇനിയും അറിയണമെന്നുണ്ടോ ? ദാ, ഇവിടെ ക്ലിക്കിയാല്‍ മതി.


ചെറായി യില്‍ ഷൂട്ട്‌ ചെയ്ത എന്റെ ഒരു ആല്‍ബം കാണൂ.


ചിത്രങ്ങള്‍ക്ക് കടപ്പാട്‌ : sreejithtt,sashraj,binux,ganjihad,bobinson,jomino,pandiyan,giri23kr,seny

Go To Indradhanuss